Tuesday, May 29, 2012


           പ്രണയതാപം
     ====================

 പ്രണയമേ നീ എന്‍..
ഹൃദയതിലുടലെടുത്തോരാശയെ
ജ്വാലയായ്‌ മഹിമയായ്‌ നില്‍പ്പുനീ
എന്‍ തുടിപ്പിലിഴ  ചെര്‍ന്നിരുന്നെന്‍
ചുടു നിശ്വാസമായി നീ

നിര്‍വികാരതയുടെ  സുഷുപ്തിയില്‍
എന്‍റെ തപ്ത നിശ്വാസമേറ്റ്
നിന്നന്തരം കിടുങ്ങും
സൂര്യതാപമായ്‌ നീയെന്നില്‍
നിറഞ്ഞു......
എന്‍റെ സ്വപ്നങ്ങള്‍ക്ക്..
മേലെ ഇഴയുന്നു.
എന്നില്‍ നീ ചൊരിഞ്ഞ.....
അണകെട്ടിയ  ദു:ഖം..
നിന്നില്‍ ഒരു  മാരിയായി
പെയ്തിറങ്ങട്ടെ

Saturday, May 26, 2012


മുരിവുണങ്ങാത്ത മനം
*******************************

നിലയില്ലാത്ത കയം പോലെ....
ഒഴുകുന്നെതെന്‍ ജീവിതം.
ഏകാന്തതയാം....
ഉള്‍കയത്തിലേയ്ക്ക്‌..
നയിച്ചെതെന്‍ ജീവിതം.

ഒളിപ്പിയ്ച്ചു വയ്ച്ചെന്‍ മയില്‍പ്പീലി.....
എന്‍ ഹൃത്തടത്തിന്‍...
ശൂന്യതയില്‍ നിന്ന്‍..
വിലപിയ്ക്കാറുണ്ട്.

ഓര്‍മ്മകളെ കെട്ടിപിടിയ്ച്ചുറങ്ങുന്ന...
ആര്‍ദ്രമാം എന്‍ മനം..
ഒരിയ്ക്കലും ചോര ...
പൊടിയാത്ത മുറിവാണ്

മടുപ്പും കിതപ്പുമില്ലാത്ത...
പ്രണയത്തീയിലൂടെ..
സഞ്ചരിയ്ക്കാന്‍..
എന്‍ മനം കൊതിയ്ക്കുന്നു

Sunday, May 20, 2012


   സ്നേഹനൊമ്പരം
            ========================

ഒരു ദിനത്തിന്‍ തുടക്കം
പ്രകാശത്തിന്‍ പ്രഭയിലൂടെ
നിന്നെത്തേടി അലയാത്ത
ദിനങ്ങള്‍ എന്നില്‍
ചുരുക്കം മാത്രമായിരുന്നു
കാത്തിരുപ്പുകള്‍ ഓരോന്നും..
മഴയ്യില്‍ നനഞ്ഞ തീഗോളം...
പോലെ കുതിരും.
പറഞ്ഞ വാക്കുകള്‍ എല്ലാം...
നഷ്ടപെട്ടു.
അക്ഷരങ്ങള്‍ മാറി മറഞ്ഞ...
എന്‍ മനം.
ഒരിയ്ക്കെലും വരില്ല...
എന്നറിയാമെങ്കിലും
പാലമരം പൂക്കുബം വരുന്ന..
ഗന്ധര്‍വ്വനെ കാത്തിരിയ്ക്കാം
എന്‍ പ്രണയഭാജനത്തിന്‍..
അരികിലേയ്ക്ക്
അനുരാഗത്തിന്‍ ചുണ്ടുകള്‍ മന്ദ്രിയ്ച്ച
മണല്‍ തരികളിലൂടെ...
കണ്ണുനീര്‍ ചാലിയ്ച് യാത്ര തുടരാം

Wednesday, May 16, 2012


പ്രണയ ശലഭം
>>>>>

എന്‍ മാനസ വൃന്ദാവനത്തില്‍ ...
നിറസ്വപ്നങ്ങളുടെ വാടാമലരുകള്‍
ചുറ്റും പ്രണയ ദാഹവുമായി
കുഞ്ഞി ചിറകുകള്‍ വീശിപൂമ്പാറ്റകളോരായിരം...

ചെഞ്ചുണ്ടില്‍ മന്ദഹാസവവും 
ആര്‍ദ്രമാം മിഴിയിണകളില്‍
മറ്റൊരു വസന്തവും ഒളിപ്പിച്ചു
സ്വര്‍ണ്ണ വര്‍ണ്ണ മുഖവും
പനിനീര്‍പൂ ചിരിയുമായി ...
പാറി പറന്നു വരും പ്രണയ ശലഭമേ ....

കളകളാരവം മുഴക്കും കുയിലുകള്‍ ..
സ്വാഗതമോതുന്നത് നിനക്കല്ലയോ ?
പനിനീര്‍ പൂക്കള്‍ നാണിച്ചു നിലപ്പതു
നിന്‍ അധരത്തില്‍ വിടരുമാപാല്‍
പുഞ്ചിരി പൂക്കള്‍ കണ്ടല്ലയോ

പ്രണയ ശലഭമേ പോരുക നീയിനിയെന്‍
മനോവാടികയില്‍ പൂത്ത ചെമ്പകപൂവിന്‍
മധു നുകരാന്‍ ..മധുരം പകരാന്‍

Saturday, May 12, 2012


         സഫലമാകാത്ത പ്രണയം
    =========================

ഒന്നിയ്ച്ചുള്ള ജീവിതയാത്രയില്‍..
വെറുമൊരു സൌന്ദര്യപിണക്കം..
വ്യത്യസ്തമായ വഴികളിലേക്ക് നീങ്ങി നാം.
എന്നിലെ മൌന സന്ദേശങ്ങള്‍..
നിന്നില്‍ ഒരു മാറ്റവുമുണ്ടാക്കിയില്ല.

കണ്ണൊന്ന്‌ നിറയുമ്പോള്‍..
മനസ്സൊന്നു വിങ്ങുമ്പോള്‍......
സാരമില്ല  എന്നു തലോടിയ...
കൈകള്‍ എന്നില്‍ നിന്നകന്നു

വേദനിയ്ക്കുന്ന  മുഖവുമായുള്ള നിന്റെ നോട്ടം
എന്നില്‍ വേദനയുടെ  നൊമ്പരം പടര്‍ത്തി
നാം രണ്ടു പേരും ഇത്രവണ്ണം സ്നേഹിയ്ച്ചിട്ടും
പരസ്പരം അറിയാന്‍ കഴിഞ്ഞില്ല

ഹേമന്തങ്ങളില്‍ മായുകയും
മറയുകയും ചെയ്യപ്പെട്ട........
വിടരാതെ പോയ പ്രണയത്തിനു പ്രണാമം

Wednesday, May 9, 2012



     എന്‍റെ കൂട്ടുകാരി
************************
നിന്‍റെ പുനര്‍ജന്മാത്തിലൂടെ
എനിയ്ക്ക്‌ ജീവിതം തന്നവളെനിന്‍റെ
കവിത്വത്തിന്‍റെ സഗരങ്ങളിലേയ്ക്ക്
എന്നേയും കൈപിടിയ്ച്ചോടിയില്ലേ
എന്‍റെ തേങ്ങലുകള്‍കിടെയിലൂടെ
നിന്‍റെ മുത്തുച്ചിരിഎനിയ്ക്കൊരു അനുഗ്രഹമായി
എപ്പോഴും പുഞ്ചിരി തൂകിഎനിയ്ക്ക് ചുറ്റും
പാറി പാറി നടയ്ക്കുന്നുനീ എന്‍ കൂട്ടുകാരി

അറിയാതെ ഞാന്‍ പ്രണയിച്ചു-
=========================

അറിയാതെ ഞാന്‍ പ്രണയിച്ചു-
ഞാന്‍ എന്‍ മഴയെ
അരുതെന്നെന്‍ മനം മന്ത്രിയ്‌ച്ചെഗ്ഗിലും
കഴിഞ്ഞില്ലെനിയ്‌ക്കതിന്
കാത്തിരുന്നു കാത്തിരുന്നു
പക്ഷെ മൂര്‍ച്ചയുള്ള മുള്ളുകള്‍
എന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി..
കണ്ണില്‍ നിന്നു ചുടു കണ്ണുനീര്‍ധാര ധാരയായ് ഒഴുകി

ഞാന്‍ എന്‍ മഴയെ
അരുതെന്നെന്‍ മനം മന്ത്രിയ്‌ച്ചെഗ്ഗിലും 
കഴിഞ്ഞില്ലെനിയ്‌ക്കതിന്
കാത്തിരുന്നു കാത്തിരുന്നു
പക്ഷെ മൂര്‍ച്ചയുള്ള മുള്ളുകള്‍
എന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി..
കണ്ണില്‍ നിന്നു ചുടു കണ്ണുനീര്‍ധാര ധാരയായ് ഒഴുകി

********************************************

നാളത്തെ പുലരിക്കായി കാത്തിരിയ്ക്കുന്നു ഞാന്‍
=================================

നാളത്തെ പുലരിക്കായി കാത്തിരിയ്ക്കുന്നു ഞാന്‍
ഓട്ടുരുളി, അരിയും നെല്ലും കൂടെ അലക്കിയ മുണ്ടും പൊന്നും,
വാല്‍ക്കന്നടിയും , കണി വെള്ളരി ,പഴുത്ത അടയ്ക്ക ,
മാങ്ങയുംചന്ദനത്തിരിയും,ഓട്ടു കിണ്ടിയും , പുതിയ കസവു മുണ്ടും
എല്ലാംഎടുയ്തു വയ്ച്ചു
കണി കാണാന്‍ കൊതിയാകുന്നു.
വിഷു കണി നീട്ടവും, വിഷു സദ്യയും
ഇതു ലോകത്തില്‍ ആയാലും മറക്കുവാന്‍ ആകുമോ
മലയാള നാടിന്‍ ശീലുകള്‍
===========================

ഒരിയ്ക്കല്‍ കൂടി  കിട്ടുമോ എന്റെ കുട്ടിക്കാലം
===============================

കുറെ നാളായി മനസ്സില്‍ ഒരാഗ്രഹം
ഒരിയ്ക്കല്‍ കൂടി അമ്മയുടെ വയറ്റില്‍ ജനിയ്ച്ച്
ആ അമ്മയുടെ ഇഷ്ടമുള്ള മകളായ്‌
കൂട്ടുകാരികളുടെ ഇഷ്ട കൂട്ടുകാരിയായ്‌
നാട്ടുകാര്‍ക്ക്‌ കുട്ടപെടുത്താന്‍ കഴിയാത്ത കുട്ടിയായ്‌
ഒരിയ്ക്കല്‍ കൂടി  കിട്ടുമോ എന്റെ കുട്ടിക്കാലം
================================


        മനസ്സ്‌
==============
കുറെ നാളായി മനസ് ഒട്ടപെടുകെയാണന്ന തോന്നല്‍
ഇരുട്ടിനെ വല്ലാതെ ഭയപ്പെടുന്നു
ആരെയാണ് ഞാന്‍ ഭയക്കുന്നെത്......അറിയില്ല
കണ്ണടയ്ക്കുമ്പോള്‍ എതെക്കെയോ നിഴലുകള്‍
എന്നെ വലിയ്ച്ചു കൊണ്ട് പോകുന്നു...
എല്ലാം ഒരു തോന്നെലാണ്-
എന്ന്  എന്റെ മനസിനോടെ എത്ര തവണ  മന്ത്രിയ്ച്ചു
കേള്‍ക്കുന്നില്ല്ല  എന്റെ മനസ്........

കുഞ്ഞി പല്ലു കാട്ടി ചിരിയ്ക്കുന്ന  കുഞ്ഞിനെ പോലെയും
പറന്നു  നടെയ്ക്കുന്ന  പക്ഷികളെ പോലെയും
സന്തോഷിയ്ക്കാന്‍ മനസിനു വല്ലാത്ത മോഹം 

=================================

       സ്വപ്നം
===============

സുന്ദര  പുലര്‍കാല വേളയില്‍
സ്വപ്നമാം സഖി വന്നെന്‍ 
കണ്ണുകളെ തഴുകി നീ...
നിന്‍ തൂവല്‍ കൈകളാല്‍ പിടിയ്ച്ചെന്നെ ഉണര്‍ത്തി
സ്വര്‍ഗ്ഗമാം താഴ്വരയിലേക്കെന്നെ   
കൂട്ടികൊണ്ടുപോയ്‌
മഞ്ഞുത്തുള്ളികള്‍ കൊണ്ടlലങ്കരിതമായ പുല്ചെടികള്‍
മന്ദ സ്മിതത്തോടെ ഞങ്ങളെ വരവേറ്റു
ഉദിയ്ച്ചുയുരുന്ന  സൂര്യകിരണങ്ങള്‍
മെല്ലെ തഴുകിയെന്നെ....
ആ നിര്‍വൃതിയില്‍ ലയിക്കവേ..
പക്ഷികളുടെ കളകളാരവം കേട്ടു ഞാന്‍
കണ്ണുകള്‍ മെല്ലെ തുറക്കവേ.....

============================

          നല്ല  മനസ്സ്
         ---------------------------
മഴയെ പ്രണയിച്ചിരുന്ന  ഞാനും എന്റെ സുഹൃത്തും
മഴയായിരുന്നു ഞങ്ങളുടെ ഇഷ്ടവിഷയം
മഴയെ പറ്റി സംസാരിയ്ക്കുമ്പോള്‍
ഞങ്ങള്‍ രണ്ടാളും വാചാലരാകും
ഇടെയിലെപ്പോഴോ എന്റെ സുഹൃത്ത്‌ പറഞ്ഞു
നാം മഴയുടെ സൗന്ദര്യം ആസ്വദിയ്ക്കുന്നു
മഴയുടെ പ്രണയത്താല്‍ വിഷമിയ്ക്കുന്ന
കിളികളെ പറ്റി ആരും ചിന്തിയ്ക്കുന്നില്ല
മഴയില്‍ തണുത്തു വിറയ്ച്ചു
ഒരു മരത്തില്‍ നിന്നു മറ്റൊരു 
മരത്തിലേയ്ക്ക്  ചേക്കേറുന്ന  പാവം കിളികള്‍....
ശരിയ്ക്കും എന്‍റെ സുഹൃത്തിന്‍റെ മനസിനെ
അപ്പോഴാണ്  മനസിലായെത്
എത്രെയോ നല്ല മനസ്സാണ്  എന്‍റെ സുഹൃത്തിന്‍റെ

         പ്രതികരിയ്ക്കാനാവാതെ
    ------------------------------------------

       ശരിയ്ക്കും ഈ  യുഗത്തില്‍
       ജനിയ്ക്കേണ്ടിയിരുന്നില്ല..
       എന്തു അനീതി കണ്ടാലും
       പ്രതികരിയ്ക്കാനാവാതെ....
       നാവിനെ തടവിലിട്ടു..
       കാതുകള്‍ പൊത്തിപിടിയ്ച്ചു-
       കണ്ണുകള്‍ അടയ്ച്ചുപൂട്ടി-
       മൂക്കുകള്‍ പൊത്തിപിടിയ്ച്ചു
       ശ്വാസംമുട്ടി ചാകും
       ഞങ്ങള്‍ക്ക് മേല്‍ ഉളുപ്പില്ലാതെ
       തള്ളുന്ന മേദധസുകളുടെ അമേദ്യത്തേക്കള്‍
       മലിനമായ മനസ്സുകളെ
      ചുട്ടു കരിയ്യ്യക്കാനുള്ള പകയാണ്

        എന്‍റെ മാത്രം ഏട്ടത്തി
      ~~~~~~~~~~~~~~~~~

     ഇരുട്ടു നിറഞ്ഞ വഴികളില്‍ അലഞ്ഞിരുന്ന
     എന്നാത്മാവിനെ വെളിച്ചമാം
     ഈ അക്ഷര ലോകത്തേയ്ക്കു ആനയിച്ചു-
     കൊണ്ടു വന്ന  എന്‍ ഏട്ടത്തി
     കറുത്ത മനം തേങ്ങിയപ്പോള്‍-
     ഇളം കാറ്റായ് വന്ന  എന്‍ ഏട്ടത്തി
     പാപ  സ്മരണയിലാണ്ടെന്നെ ഗംഗ പോല്‍ 
     തഴുകിയ എന്‍ ഏട്ടത്തി
     ഇവിടെ ഈ  പച്ചപ്പില്‍ ഞാന്‍ മോഹിയ്ച്ചു
     വന്നെന്‍റെ താളില്‍ ഒരു കവിതയാകന്‍
     എങ്കിലും എത്തിയില്ല  എന്‍ സോദരി

                നിന്‍റെ ഓര്‍മ്മ
   ~~~~~~~~~~~~~~~~~~~~~~~

എന്‍റെ ഓര്‍മ്മകളിലന്നുമിന്നും
എന്‍ സഖീ നീ മാത്രമായിരുന്നു..
എന്നെയീ ഏകാന്തതയിലേക്ക്നയിച്ചതും,
ഈ വേദനയിലലിയിച്ചതും
നിന്‍റെ ഓര്‍മകള്‍ മാത്രമായിരുന്നു..
പ്രഭാതത്തില്‍ ഉദിയ്ക്കുന്ന സൂര്യനിപ്പോള്‍ 
നിന്‍റെ നിറമാണ് കൂട്ടുകാരീ
എന്നെ,സ്മൃതി തന്‍ താഴ്വരയിലേ ക്ക് 
നയിക്കുന്നമന്ദമാരുതനും
നിന്‍റെ മണമാണിപ്പോള്‍ 
പെയ്യാതെ പോയ മഴയിലെ
മഴത്തുള്ളിയായ്നീ മാറവെ........
ഞാനിന്നൊരു വേഴാമ്പലായ് മാറി

               വെറുമൊരു മോഹം
           ~~~~~~~~~~~~~~~~~~~
         ചുവരുകളുടെ മൌനം
         അസ്വസ്ഥമാക്കിയ ദിനങ്ങളിlല്‍
         കറുത്ത മനം തേങ്ങുമ്പോള്‍
         ഇളം മഞ്ഞിന്‍റെ സാമിപ്യം
         കാതോര്‍ത്തു ഞാന്‍ ..........

         ഞാനോര്‍ത്തു വെച്ച.....
         നിന്‍റെ പാല്‍ പുഞ്ചിരിക്കും
         നിറഞ്ഞ കുളിരായിരുന്നു

         നിന്‍റെ ഓര്‍മ്മകളെകുമീ 
         ഊഷ്മള നിമിഷങ്ങളില്‍
         നഷ്ട്ട സൌഭാഗ്യങ്ങളോര്‍ത്തെന്‍
         മനമിടെയ്ക്കിടെ വിങ്ങുമ്പോഴെല്ലാം
         ഒരു പിന്‍ വിളിക്കായ് ..
         കാതോര്‍ത്തു ഞാന്‍ ...

        നീ ഒന്നു വന്നിരുന്നെങ്കില്‍
        നിന്‍റെ കളിവാക്കുകളാലെന്‍
        ഹൃദയന്തരത്തിലൊരുമഴവില്ലു..
        വിരിയിച്ചുവെങ്കില്‍
        ==================

   എന്തിനീ പിണക്കം
    ===============
മനസെന്ന കടലാസില്‍....

മറഞ്ഞിരിക്കും ഭാവനയാല്‍...

എന്തൊക്കെയോയെഴുതണം...

എന്നക്ഷികള്‍ നിറയുന്നു...

എന്‍ മാനസം പിടയുന്നു...

ഞാനെന്നെത്തന്നെ ഭയക്കുന്നു...

സ്നേഹം തുളുമ്പുമീ മനതാരില്‍...

ഞാനറിയാതെന്നിലേയ്ക്ക് ...

കടന്നു വന്ന തിരിനാളം...

പതിയെപ്പതിയെ മങ്ങുന്നു...

തമസിന്റെയാഴങ്ങളിലേക്കെന്നെ...

ഞാനറിയാതെ തള്ളുന്നു...

ഒറ്റപ്പെടല്‍


                      ഒറ്റപ്പെടല്‍
                  ============

മോഹഭംഗങ്ങളുടെയേകാന്തതയില്‍
തേങ്ങലുകള്‍ പേമാരിയായെന്‍
ഹൃത്തടത്തില്‍...

ഒറ്റപ്പെടലില്‍ നീറുമീ നൊമ്പരങ്ങള്‍
ഒപ്പുവാനെന്തേ നീ
വന്നിടാത്തൂ...

നീയൊന്നു വന്നെന്നരികിലെങ്കില്‍
ഈ വേദനയിലേതു യാതനയും
ഞാന്‍ സഹിയ്ക്കാം...

എന്റെ ജ്വാലകള്‍ കെട്ടടക്കാം
നിന്‍റെ നയനങ്ങളെന്റെ മേല്‍
പതിഞ്ഞുവെങ്കില്‍...

ഇന്നെന്റെ തെന്നലായൊന്നു വന്ന്
അടര്‍ന്നു വീഴുമീ മിഴിനീര്‍മണികള്‍
നീയൊന്നൊപ്പിയെങ്കില്‍...

നിന്‍റെ സാമിപ്യമില്ലയെങ്കില്‍
എന്നുള്ളിലെരിയുമീയഗ്നി ഗോളം
ദിക്കറിയാതെ ദാഹിച്ചലഞ്ഞീടും..